എല്ലാവരും നിർബന്ധനമായും വാക്‌സിൻ സ്വീകരിക്കണമെന്നാഹ്വാനം ചെയ്യുന്ന ഡയലെർ ടോണിനെതിരെ ഡൽഹി ഹൈക്കോടതി. ആവശ്യത്തിന് വാക്‌സിൻ ഇപ്പോഴും ലഭ്യമല്ല, ആർക്കൊക്കെ എന്ന് ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയുമില്ല. എന്നിട്ടും ഫോൺ ചെയ്യുമ്പോൾ ആളുകളെ അലോസരപ്പെടുത്തുന്ന ഈ ഡയലെർ ടോൺ വെറിപിടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി വിമർശിച്ചു.
ജനങ്ങൾക്ക് വാക്‌സിൻ നല്കാന് കഴിയുന്നില്ല, എന്നിട്ടും വാക്‌സിൻ സ്വീകരിക്കൂ എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്നു. അവർ എവിടെ നിന്നാണ് ഇല്ലാത്ത വാക്‌സിൻ സ്വീകരിക്കേണ്ടത് എന്ന് കൂടി വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു. ലഭ്യമല്ലാത്തൊരു സാധനം ആർക്കാണ് സ്വീകരിക്കാൻ കഴിയുന്നത് എന്നും കോടതി ചോദിച്ചു.
ഈ സാഹചര്യത്തിൽ ഇത്തരമൊരു ഡയലെർ ടോണിന്റെ പ്രസക്തി എന്താണ്? ജനങ്ങളെ മണ്ടന്മാരാക്കുന്ന ഈ പരിപാടി ഇനിയെങ്കിലും നിർത്തിക്കൂടെ? ഇത്തരത്തിലുള്ള പ്രഹസനങ്ങൾ അവസാനിപ്പിച്ചു പകരം പണം വാങ്ങിയായാലും വാക്‌സിൻ വിതരണം നടത്തണം. കേന്ദ്ര സർക്കാർ താഴെത്തട്ടിലും പ്രവർത്തനങ്ങൾ സുഗമമാക്കണം.
ഒരു കടമയെന്നോണം തയ്യാറാക്കിയ ഇത്തരമൊരു ട്യൂൺ തന്നെ കേൾപ്പിക്കാതെ ഉപകാരപ്രദമായ വ്യത്യസ്ത ട്യൂണുകൾ കേൾപ്പിക്കുന്നത് ജനങ്ങൾക്ക് ഒരുപക്ഷെ ഉപകാരപ്പെടുമെന്നും കോടതി വിലയിരുത്തി.
ഇതിനുപുറമെ ഓക്സിജൻ കോൺസെൻട്രേറ്ററുകളും സിലിണ്ടറുകളും എങ്ങനെ ഉപയോഗിക്കണമെന്ന് ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികൾ ആസൂത്രണം ചെയ്യണം
കോവിഡ് ബോധവത്കരണ പരിപാടികൾക്കായി കേന്ദ്ര – ഡൽഹി സർക്കാരുകൾ സ്വീകരിച്ച നടപടികൾ മെയ് 18 ന് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ വിപിൻ സാംഗി, രേഖ പാല്ലി എന്നിവരുടേതാണ് കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഈ വിധി
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)