ന്യൂഡൽഹി . മദ്യ നയാ കേസിൽ തനിക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഏഴു ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ചികിത്സയുടെ ഭാഗമായി ചില പരിശോധനകൾക്ക് വിധേയനാകാനായി ജാമ്യം നീട്ടി നൽകണമെന്ന ആവശ്യം ആണ് ഉന്നയിച്ചിരിക്കുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ അസാധാരണമായി ഭാരം കുറയുന്നതിനൊപ്പം കീറ്റോൺ ലെവൽ അമിതമായുയർന്നു. വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങളുടെയോ ചിലപ്പോൾ അർബുദത്തിന്‍റെയോ ലക്ഷണങ്ങൾ ആണ് ഇവ. അതിനാൽ പിഇടി- സിടി സ്കാൻ അടക്കമുള്ള പരിശോധനകൾ നടത്തേണ്ടിയിരിക്കു ന്നുവെന്നാണ് ഹർജിയിൽ കേജിരിവാൾ പറഞ്ഞിട്ടുള്ളത്.
മേയ് 26നാണ് കെജ്‌രിവാൾ ജാമ്യ ഹർജി നീട്ടാൻ ഹർജി സമർപ്പിക്കുന്നത്. ജൂൺ 9ന് തിരിച്ച് ജയിലിൽ എത്താം എന്നും ഹർജിയിലുണ്ട്. മദ്യ നയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാളിന് 50 ദിവസം നീണ്ടു നിന്ന ജയിൽ വാസത്തിനു ശേഷം മേയ് 10നാണ് സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം നൽകുന്നത്. കോടതി അനുവദിച്ച ഇടക്കാല ജാമ്യം ജൂൺ 2ന് അവസാനിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രചാരണം മുൻ നിർത്തിയാണ് ഇടക്കാല ജാമ്യം കോടതി അനുവദിച്ചത്. തെരഞ്ഞെടുപ്പു ഫലം വരുന്നതു വരെ ജാമ്യം നൽകണമെന്ന അപേക്ഷ കോടതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…
കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…
ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…
സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…
തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…
ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…