തിരുവനന്തപുരം . സംസ്ഥാനത്ത് എല്ലാ മാസവും ഒന്നിന് മദ്യശാലകള്‍ അടച്ചിടുന്ന “ഡ്രൈ ഡേ’ ഒഴിവാക്കാന്‍ സർക്കാർ നീക്കം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. ബാർ കോഴ ആരോപണവുമായി ബന്ധപെട്ടു അസോസിയേഷൻ നേതാവ് അനിമോന്റെ സന്ദേശം വിവാദമായിരിക്കെ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്ന മദ്യ നയം പടിപടിയായി നടപ്പിലാക്കാൻ സെക്രട്ടറി തല കമ്മറ്റിയുടെ ശിപാര്‍ശ വാങ്ങിയിരിക്കുകയാണ് പിണറായി സർക്കാർ.
പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി വി.വേണൂ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ചില പ്രധാന കാര്യങ്ങൾ നിർദേശിച്ചിരിക്കുന്നത്. എല്ലാ മാസവും ഒന്നാം തീയതി ബെവ്കോ പ്രവര്‍ത്തിച്ചാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് സെക്രട്ടറി തല കമ്മറ്റിയുടെ വിലയിരുത്തല്‍. കേരളത്തില്‍ നടക്കേണ്ട പല എക്സിബിഷനുകളും അന്താരാഷ്ട്ര പരിപാടികളും ഡ്രൈ ഡേ നിമിത്തം നഷ്ടമാകുന്നു. ഇത്തരം പരിപാടികള്‍ സംസ്ഥാനത്തിന് സാമ്പത്തിക വര്‍ധനവുണ്ടാക്കുന്നതാണെന്ന് യോഗം വിലയിരുത്തി.
കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി എന്ന അഭിപ്രായം യോഗത്തിലുണ്ടായി. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും ചര്‍ച്ച ചെയ്യുകയുണ്ടായി. യോഗനിര്ദേശങ്ങള് ചീഫ് സെക്രട്ടറി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാലിനും എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിനും കൈമാരുമെന്നും, റിപ്പോര്‍ട്ട് വ്യാഴാഴ്ച ചേരുന്ന മന്ത്രിതല യോഗം ചര്ച്ചചെചെയ്യുമെന്നുമാണ് വിവരം.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)