കണ്ണൂർ . ഡിസിസി ഓഫിസിൽ ബോംബ് പ്രദർശിപ്പിച്ചെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണത്തിനു രൂക്ഷമായ മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്ന് വിശേഷിപ്പിച്ച സുധാകരൻ ‘അവൻ വെട്ടിക്കൊന്നതും വെടിവച്ചു കൊന്നതും ബോംബെറിഞ്ഞു കൊന്നതും എത്രപേരെ? സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് വെട്ടാനും കുത്താനും തുടങ്ങിയതല്ലേ. എനിക്ക് ആ റെക്കോഡില്ല. പിണറായി വിവരംകെട്ടവൻ. ആണത്തമുണ്ടോ? അവന്? എന്നായിരുന്നു സുധാകരൻ ചോദിച്ചത്.
തലശേരി എരഞ്ഞോളിയിൽ വയോധികൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ ‘വൃദ്ധനല്ലേ മരിച്ചത്, ചെറുപ്പക്കാരനല്ലല്ലോ’ എന്നായിരുന്നു സുധാകരൻ പരണജാഥ. ബോംബ് ഇനിയും പൊട്ടാനുണ്ട് എന്നിട്ട് പറയാമെന്നും സുധാകരൻ പറയുകയുണ്ടായി. പ്രതികരണം വിവാദമായതോടെ വിശദീകരണവുമായി സുധാകരൻ വീണ്ടുമെത്തി. സിപിഎം ആക്രമണത്തിൽ ചെറുപ്പക്കാരൻ കൊല്ലപ്പെടാതിരുന്നത് ആദ്യമായിട്ടാണ് എന്നായിരുന്നു സുധാകാരന്റെ ആ വിശദീകരണം.
ചൊവ്വാഴ്ചയാണു തലശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടി എരഞ്ഞോളി സ്വദേശി വേലായുധൻ (86) മരണപ്പെടുന്നത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. പറമ്പിൽനിന്നു കിട്ടിയ വസ്തു തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട് എന്നതും ശ്രദ്ധേയം.