തിരുവനന്തപുരം . സി പി എം കുടില്‍ വ്യവസായം പോലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബോംബ് നിര്‍മാണം എന്നു മുതലാണ് സി.പി.എമ്മിന് സന്നദ്ധ പ്രവര്‍ത്തനമായി മാറിയതെന്ന് വി.ഡി. സതീശന് ചോദിച്ചു. നിങ്ങള്‍ ഏത് യുഗത്തിലാണ് ജീവിക്കുന്നതെ ന്നാണ് മുഖ്യമന്ത്രിയോടും സി പി എമ്മിനോടും സതീശൻ ചോദിച്ചത്.
നമ്മള് ജീവിക്കുന്ന കാലവുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇരുപത്തിയഞ്ചും അന്‍പതും കൊല്ലം മുന്‍പ് ജീവിക്കേണ്ട ഒരു കാലത്തിലത്തേതു പോലെയാണ് നിങ്ങള്‍ ഇപ്പോഴും കാര്യങ്ങള്‍ ചെയ്യുന്നത്. കുടില്‍ വ്യവസായം പോലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുകയാണ് – സതീശൻ കുറ്റപ്പെടുത്തി.
എത്ര നിരപരാധികളാണ് കൊല ചെയ്യപ്പെട്ടത് സ്വന്തം പാര്‍ട്ടിക്കാരല്ലേ കൊല ചെയ്യപ്പെട്ടത്. എത്ര പേരുടെ കയ്യും കാലും പോയി തൊഴിലുറപ്പ് പദ്ധതിക്ക് പോയ സ്ത്രീകള്‍, പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍, ആക്രി പറക്കാന്‍ പോയവര്‍. അങ്ങനെ എത്രയെത്ര നിരപാരാധിക ളാണ് പരിക്കേല്‍ക്കുകയും കൊല്ലപ്പെടുകയും ചെയ്തത്. കുഞ്ഞുക്കള്‍ക്ക് പരിക്ക് പറ്റിയതിന്റെയും മരിച്ചതിന്റെ പട്ടിക എന്റെ കയ്യിലുണ്ട്. ഐസ്ക്രീം പാത്രത്തില്‍ ബോംബ് വച്ചപ്പോള്‍ അത് ഐസ്ക്രീം ആണെന്നു കരുതി കളിക്കളത്തില്‍ വച്ച് തുറന്ന് പരിക്കേറ്റ എത്ര കുട്ടികളുണ്ട് ? വി ഡി സതീശൻ മുഖ്യ മന്ത്രി പിണറായി വിജയനോട് ചോദിച്ചു.
ഇങ്ങനെയെങ്കില്‍ സ്റ്റീല്‍ പാത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ കണ്ടാല്‍ തുറന്നു നോക്കരുതെന്ന നിര്‍ദ്ദേശം കൂടി സര്‍ക്കാര്‍ കണ്ണൂരിലെ ജനങ്ങള്‍ക്ക് നല്‍കണം. ഇപ്പോള്‍ മരിച്ച വയോധികന് 85 വയസിന് മുകളില്‍ പ്രായമുണ്ട്. പറമ്പില്‍ തേങ്ങ പറക്കാന്‍ പോയ ആളാണ് സ്റ്റീല്‍ പാത്രം പൊട്ടിച്ചതിനെ തുടര്‍ന്ന് മരിച്ചത്. മുഖം പോലും വികൃതമായിപ്പോയി. എത്ര ക്രൂരമായ രീതിയിലാണ് നിരപരാധി കൊല ചെയ്യപ്പെട്ടത് – വി ഡി സതീശൻ ചോദിച്ചു.