നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഇപ്പോഴുള്ള മാനസികനില രാജ്യത്തെ പരമോന്നത ആരോഗ്യ സ്ഥാപനമായ എയിംസിൽ ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഇക്കാര്യം ആവശ്യപ്പെട്ടു ഒരു പൊതു താല്പര്യ ഹർജി കണ്ണൂർ ജില്ലാ കോടതിയിലോ?, ഹൈക്കോടതിയിലോ? രാജ്യത്തിൻറെ അഭിമാനമെന്ന് ജനം വിശേഷിപ്പിക്കുന്ന സുപ്രീം കോടതിയിലോ വരാത്തതാണ് ഏറെ ഖേദകരവും വ്യസനവുമുണ്ടാക്കുന്നത്.
എന്തെന്നാൽ ലോകസഭ തെരഞ്ഞെടുപ്പിലെ ‘അപ്പിയിട്ട’ പരാജയം പിണറായി വിജയനിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കിയിരിക്കുന്നു. അത് മാനസികമായും നിരവധി അസുഖങ്ങൾ കൊണ്ട് വിദേശ ചികിത്സ മാത്രം തേടുന്ന മനുഷ്യനിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ജനശ്രദ്ധ തിരിക്കാനായി പിണറായി കണ്ണൂരിൽ ബോംബ് പൊട്ടിച്ച് 86 കാരന്റെ ജീവനെടുത്ത സംഭവം കേരളത്തോട് തുറന്നു പറയുന്നത് ഇത് തന്നെയാണ്. ഇത്രയും ക്രൂരനാകാമോ? ഒരു മുഖ്യമന്ത്രി എന്നും, പിണറായിക്ക് ഇത്ര കണ്ടു ക്രൂരതയാർന്ന മനസ്സാണോ? എന്ന ചോദ്യവുമാണ് ജനങ്ങൾക്കിടയിൽ ഉയരുന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ ഇനി ഒരിക്കലും ഭരണകസേരയിൽ കയറി ഇരിക്കാൻ യോഗ്യതയില്ലാത്ത മുഖ്യമന്ത്രി എന്ന കുപ്രസിദ്ധിയിലേക്കാണ് ഇപ്പോൾ പിണറായി ഉയർന്നിരിക്കുന്നത്. ഭരണപരാജയം എന്ന നഗ്നമായ സത്യം സ്വന്തം പാർട്ടിയും മുന്നണിയിലെ പ്രധാനിയായ സി പി ഐ യും തുറന്നടിക്കുമ്പോൾ ജന ശ്രദ്ധ തിരിക്കാൻ സ്വന്തം ജില്ലയിൽ ബോംബ് ഉണ്ടാക്കി പൊട്ടിച്ച് ജനത്തെ ഭീക്ഷണി പെടുത്തുന്ന പിണറായിയെ ജനത്തിന് എങ്ങനെ വിശ്വസിക്കാനും മനസ്സിൽ ഉൾ കൊള്ളാനും ആകും?
തെരെഞ്ഞെടുപ്പ് നടക്കുമ്പോൾ പാനൂരും, ഇപ്പോൾ നിരപരാധിയായ മനുഷ്യന്റെ ജീവനെടുത്തത് തലശേരിയിലെ എരഞ്ഞോളിയിലും നടന്ന സംഭവങ്ങൾ കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിൽ എഴുതി ചേർത്തു കുട്ടികൾക്ക് പഠിക്കാൻ കൊടുക്കാൻ മന്ത്രി ശിവൻ കുട്ടിയാണ് മുൻകൈ എടുക്കേണ്ടത്. രാജ്യത്തെ കലാപങ്ങൾ കുട്ടികൾ പഠിക്കണമെന്നും അവരെ പഠിപ്പിക്കേണ്ടതാണെന്നും ശിവൻ കുട്ടി ആണല്ലോ നിർബന്ധം പിടിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സിപിഎം കേരളത്തിൽ സംഘർഷത്തിനു ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ശരി തന്നെയാണ്. കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ വൃദ്ധൻ മരിച്ച സംഭവവും തിരഞ്ഞെടുപ്പ് സമയത്തു പാനൂരിൽ സിപിഎം പ്രവർത്തകനും ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതും സമഗ്രമായി അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെടുന്നതും ഈ സാഹചര്യത്തിലാണ്.
ബോംബ് സ്പോടനകൾ രണ്ടും നടന്നത് പാർട്ടി ഗ്രാമത്തിലാണ്. ലഹരിമരുന്ന് കച്ചവടം, ഗുണ്ടാപിരിവ് എന്നിവ നടക്കുന്ന സ്ഥലത്താണു സ്ഫോടനമുണ്ടായത്. ബൈക്കിൽ യാത്ര ചെയ്യുന്ന കോളജ് വിദ്യാർഥികളുടെ പോക്കറ്റടിക്കുന്നതു പോലും നടക്കുന്ന ഗ്രാമങ്ങളാണിവ. എല്ലാം സിപിഎം നേതാക്കളുടെ അറിവോടെ തന്നെയാണ്. തെരഞ്ഞെടുപ്പ് പരാജയം മറികടക്കാൻ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണോ എന്ന സംശയം ബിജെപിക്ക് മാത്രമുള്ള വാസ്തുതയല്ല. കേരളത്തിലെ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളത്.
സംഘർഷങ്ങൾ ഇല്ലാത്ത സാഹചര്യം പാർട്ടി കേഡറുകളുടെ ആത്മവീര്യം കെടുത്തുമെന്ന യാഥാർഥ്യം വിളിച്ച് അറിയിക്കുന്നതാണ്, ഇപ്പോൾ പാർട്ടി കേഡറുകളുടെ ആത്മവീര്യം നശിപ്പിക്കപ്പെട്ടു എന്ന ഒരു നേതാവിന്റെ സംസ്ഥാന സമിതിയിലെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. അപ്പോൾ സംഘർഷം ഉണ്ടാക്കാനുള്ള പുറപ്പാടിലാണ് സി പി എം എന്ന സത്യം കൂടി ഇത് വെളിപ്പെടുത്തുകയാണ്.
ബി ജെ പി അധ്യക്ഷൻ സുരേന്ദ്രൻ പറഞ്ഞപോലെ ‘സംഘർഷങ്ങൾ നടത്തിയവർ ഇപ്പോൾ സ്വർണക്കടത്തിലേക്കും മാഫിയ പ്രവർത്തനങ്ങളിലേക്കും പോയിരിക്കുകയാണ്’. അവരെ തിരിച്ചു കൊണ്ടുവരണം. അതിനായി സിപിഎം സംഘർഷ പാത തേടുന്നു. പാനൂരിൽ ആരാണ് ബോംബ് സ്ഫോടനത്തിന് പിന്നിലെന്ന് പിണറായിയുടെ പൊലീസിന് പകൽ വെളിച്ചം പോലെ അറിയാം. പിടിക്കപെട്ടവരെല്ലാം സി പി എം പ്രവർത്തകരും ഡി വൈ എഫ് ഐ നേതാക്കളുമാണ്.
ഇവർ എന്തിനു വേണ്ടിയാണ് ബോംബ് നിർമിച്ചതെന്നും ആര് പറഞ്ഞിട്ടാണ് ബോംബുകൾ ഉണ്ടാക്കിയതെന്നതിനെ പറ്റിയും അന്വേഷണം ഉണ്ടായിട്ടില്ല. ഇത് പൊലീസിന്റെ പരാജയമല്ല. ഇക്കാര്യങ്ങൾ അന്വേഷിക്കാതിരിക്കാൻ പിണറായി പോലീസിന്റെ കഴുത്തിൽ ‘ കൈയ്യിൽ മാത്രമിടുന്ന ആമം’ ഇട്ടിരിക്കുകയാണ്. കണ്ണൂരിനെ വീണ്ടും അശാന്തിയിലേക്ക് വലിച്ചിഴയ്ക്കുകയാണ് സിപിഎം സത്യത്തിൽ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ നാട്ടിലാണു രാജ്യ ദ്രോഹപരവും ജനദ്രോഹപരവുമായ കുറ്റങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്.
കേരളത്തിൽ ബോംബ് സ്പോടനങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും മോദി സർക്കാരിന്റെ മൗനം ജനത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. പിണറായി – മോദി അവിഹിത കൂട്ടുകെട്ടെന്ന മാധ്യമ വാർത്തകളിൽ ഭയപ്പെടുകയാണ് ജനം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ പ്രസ്താവനകൾ നടത്തി ഇനിയും ഒളിച്ചോടാൻ നോക്കരുത്. കേരളത്തിൽ ബോംബുകൾ ഉണ്ടാക്കി ജനത്തിന് നേരെ എറിയാൻ തുടങ്ങിയിരിക്കുന്നു. ബോംബുകൾ നിർമ്മിക്കുന്നത് പോലും യു എ പി എ വിഭാഗത്തിൽ പെടുത്താവുന്ന കുറ്റമായിരിക്കെ, പാർട്ടി ഗ്രാമങ്ങളിൽ സ്ഥിരമായി ബോംബുകൾ ഉണ്ടാക്കുന്നതും നാട്ടിൽ ഭീകരത സൃഷ്ടിക്കുന്നതിനും മോദി സർക്കാർ കൂടി കൂട്ട് നിന്ന് കൂടാ. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണവും
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ നടപടികളും ആണ് ജനം ആഗ്രഹിക്കുന്നത്. അതാണ് ജനത്തിന് ഇപ്പോൾ വേണ്ടത്.
അല്ലാതെ സുരേന്ദ്രന്റെ പ്രസ്താവനയല്ല.