മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡൽഹി കോടതി വ്യാഴാഴ്ച ജാമ്യം അനുവദിച്ചു. റൂസ് അവന്യൂ കോടതിയുടെ അവധിക്കാല ജഡ്ജി ന്യായ് ബിന്ദുവാണ് ഉത്തരവിന്റേതാണ് ഉത്തരവ്. ഉത്തരവ് പുറപ്പെടുവിച്ചതിൽ പിന്നെ നിയമപരമായ പരിഹാരങ്ങൾ വിനിയോഗിക്കാൻ 48 മണിക്കൂർ സമയം നൽകണമെന്ന് ഇഡി കോടതിയോട് ആവശ്യപെട്ടങ്കിലും ഉത്തരവ് സ്റ്റേ ചെയ്യാൻ ജഡ്ജി വിസമ്മതിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപ ജാമ്യ ബോണ്ട് നൽകിയാൽ കേജ്രിവാളിന് വെള്ളിയാഴ്ച തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാർച്ച് 21 നാണ് കേജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്യുന്നത്. പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മേയിൽ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ രണ്ടിനാണ് കേജ്രിവാൾ വീണ്ടും കീഴടങ്ങുന്നത്.
മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഇഡി വാദത്തിനിടെ അവകാശപ്പെട്ടിരുന്നു. മദ്യവിൽപ്പനക്കാരിൽ നിന്ന് ലഭിച്ച അഴിമതിപ്പണം ഗോവയിലെ ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും കേന്ദ്ര അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു.