ചെന്നൈ . തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 57 ആയി ഉയർന്നു. സേലത്തും കള്ളകുറിച്ചി യിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 2 പേർ കൂടി രാവിലെ മരണപെട്ടു. വിഷമദ്യ ദുരന്തത്തിന് കാരണമായത് പഴകിയ മെഥനോളാണെന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. വ്യവസായ ആവശ്യത്തിനുപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽ നിന്നും മദ്യവാറ്റു സംഘം കൊണ്ട് വരുകയായിരുന്നു എന്നാണു കണ്ടെത്തിയിട്ടുള്ളത്.
വ്യാജമദ്യം വാറ്റിയിരുന്ന വെള്ളിമലയിലെ അനധികൃത കേന്ദ്രത്തിൽ നിന്ന് മുൻപ് പൊലീസ് റെയ്ഡ് നടത്തി മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പിടികൂടിയിരുന്നതാണ്. ഇതോടെ വ്യാജവാറ്റ് നിലച്ചെന്നു സർക്കാർ അവകാശപ്പെടുന്നെങ്കിലും അതൊക്കെ വെറുതെയായിരുന്നു എന്നാണു സംഭവം തെളിയിക്കുന്നത്. തുടർന്നാണ് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽനിന്ന് വാറ്റ് സംഘം കള്ളക്കുറിച്ചിയിൽ എത്തിച്ചിരിക്കുന്നത്.. മനുഷ്യ ശരീരത്തിന് ഹാനികരമായ രാസവസ്തുവാണ് മെഥനോൾ എന്ന മീതൈൽ ആൽക്കഹോൾ എന്നതാണ് എടുത്ത് പറയേണ്ടത്.
സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…
കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…
ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…
സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…
തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…
ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…