Crime,

പിണറായി ടി പി പ്രതികളെ രക്ഷിച്ച് മോദിയെ കുടുക്കാൻ നോക്കി സ്വയം കുടുങ്ങി,ബി ജെ പിക്ക് ഒരുക്കിയ രാഷ്ട്രീയ ചതി പാളി

ടി പി വധക്കേസിലെ മൂന്നു പ്രതികൾക്ക് ശിക്ഷായിളവ് അനുവദിക്കാൻ പിണറായി വിജയൻ നടത്തിയ കരുനീക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി ജെ പിയെയും കേരളത്തിൽ അടിച്ചു തകർക്കാനുള്ള രാഷ്ട്രീയ കരുനീക്കമായിരുന്നു. മൂന്നു പ്രതികൾക്ക് ശിക്ഷായിളവ് നൽകി അതിന്റെ ഉത്തരവാദിത്തം നരേന്ദ്രമോദിയുടെ തലയിൽ കെട്ടിവെക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പിണറായിയുടെ ഓഫീസിലെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രമുഖന്റെ തലയിൽ ഉദിച്ച കുബുദ്ധിയായിരുന്നു ഇത്.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിനോട് അനുബന്ധിച്ച് രാഷ്ട്രീയ തടവുകാരും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുമടക്കം 900പേർക്ക് ശിക്ഷായിളവ് അനുവദിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ മറവിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മൂന്നു പ്രതികൾക്കുകൂടി ഇളവു നൽകാനുള്ള പിണറായിയുടെ ശ്രമം ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. ആസാദി കി അമൃത് മഹോത്സവ് എന്ന പേരിലുള്ള കേന്ദ്ര തീരുമാനപ്രകാരമാണ് ശിക്ഷായിളവ് അനുവദിക്കുന്നത്. ഇതിന്റെ ഉത്തരാവാദിത്വം കേന്ദ്രത്തിനാണെന്നു പ്രചരിപ്പിച്ച് പ്രതികളെ രക്ഷിച്ച് ബി ജെ പിയാണ് ചെയ്തതെന്ന് വരുത്തി തീർക്കാനായിരുന്നു സി പി എം ലക്‌ഷ്യം വച്ചിരുന്നത്.

ഇളവില്ലാതെ 20വർഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി പ്രത്യേകം വിധിച്ചിട്ടുള്ള ടി.പി. കേസ് പ്രതികളിൽപ്പെട്ട ടി.കെ. രജീഷ്,മുഹമ്മദ് ഷാഫി, കെ. സിജിത്ത് എന്നിവർക്കാണ് ശിക്ഷാഇളവു നൽകാൻ പിണറായിയും പിണറായിയുടെ ഓഫീസും ശ്രമിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാനായി തയ്യാറാക്കിയ 56 പ്രതികളുടെ പട്ടികയിൽ ടി പി കേസ് പ്രതികളെ കൂടി ഇതിനായി ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു. ശിക്ഷായിളവിനു മുന്നോടിയായി പ്രതികളുടെ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസിന് നൽകിയ കത്ത് പുറത്തായതോടെയാണ് കരുനീക്കം പൊളിയുന്നത്.

ടി.പി വധക്കേസിലെ നാലാം പ്രതിയാണ് ടി.കെ.രജീഷ് . മുഹമ്മദ് ഷാഫി അഞ്ചാം പ്രതിയും കെ. സിജിത്ത് ആറാം പ്രതിയുമാണ്. ജൂൺ 13ന് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മിഷണർക്കയച്ച കത്തിലാണ് ഇവരുടെ പേരുകളും നൽകുന്നത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇവരെ ലിസ്റ്റിൽ നിന്നൊഴിവാക്കിയതായി ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ പറഞ്ഞിരിക്കുന്നത്. ആഭ്യന്തര – നിയമ സെക്രട്ടറിമാർ, ജയിൽ മേധാവി എന്നിവരടങ്ങിയ സമിതിയാണ് ഇതിനായി സർക്കാരിന് ശുപാർശ നൽകുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലെ 368പേരടക്കം 1300തടവുകാർക്ക് ഇളവുനൽകാനായിരുന്നു ആദ്യശുപാർശ. ഇത് പിന്നീട് 900ആക്കി വെട്ടി ചുരുക്കുകയായിരുന്നു. തലസ്ഥാനത്തെ ജയിലുകളിലെ 240 പേരാണ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവരിൽ ചിലരുടെ കുടുംബങ്ങളിൽ നിന്ന് ലക്ഷങ്ങൾ ജയിൽ മോചിതരാക്കാൻ ആഭ്യന്തരവകുപ്പിന്റെ ഉന്നത കസേരയിൽ ഇരിക്കുന്ന ഒരു പ്രമുഖൻ പിരിവു നടത്തിയതായും സ്ഥിരീകക്കാനാവാത്ത വിവരങ്ങളും ഉണ്ട്.

ടി.പി കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് അനുവദിക്കില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാദ്ധ്യായ സംഭവം വിവാദമായതോടെ പറഞ്ഞിട്ടുണ്ട്. ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി 10വർഷം തടവ് പൂർത്തിയാക്കിയവർക്ക് ശിക്ഷായിളവിന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം തടവുകാരുടെ പട്ടികയുണ്ടാക്കിയതിലാണ് ടി.പി കേസ് പ്രതികൾ കടന്നുകൂടിയത്. ഇവർക്ക് 20വർഷം വരെ ശിക്ഷായിളവ് പാടില്ലെന്ന കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിന്നീട് ലിസ്റ്റിൽ നിന്നൊഴിവാക്കി. ഇവരടക്കം നിരവധി പേരുടെ ശിക്ഷാവിധിയിൽ ഇത്തരത്തിലുള്ള കോടതി നിർദ്ദേശമുണ്ട്. അവരെയെല്ലാം ഇളവിൽ നിന്ന് ഒഴിവാക്കിയെന്നും ജയിൽ മേധാവി പറയുന്നു.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

22 hours ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

1 day ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

1 day ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

1 day ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

2 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

2 days ago