ചെന്നൈ . തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 57 ആയി ഉയർന്നു. സേലത്തും കള്ളകുറിച്ചി യിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 2 പേർ കൂടി രാവിലെ മരണപെട്ടു. വിഷമദ്യ ദുരന്തത്തിന് കാരണമായത് പഴകിയ മെഥനോളാണെന്ന റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. വ്യവസായ ആവശ്യത്തിനുപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽ നിന്നും മദ്യവാറ്റു സംഘം കൊണ്ട് വരുകയായിരുന്നു എന്നാണു കണ്ടെത്തിയിട്ടുള്ളത്.
വ്യാജമദ്യം വാറ്റിയിരുന്ന വെള്ളിമലയിലെ അനധികൃത കേന്ദ്രത്തിൽ നിന്ന് മുൻപ് പൊലീസ് റെയ്ഡ് നടത്തി മദ്യനിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ പിടികൂടിയിരുന്നതാണ്. ഇതോടെ വ്യാജവാറ്റ് നിലച്ചെന്നു സർക്കാർ അവകാശപ്പെടുന്നെങ്കിലും അതൊക്കെ വെറുതെയായിരുന്നു എന്നാണു സംഭവം തെളിയിക്കുന്നത്. തുടർന്നാണ് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്ന പഴകിയ മെഥനോൾ ആന്ധ്രയിൽനിന്ന് വാറ്റ് സംഘം കള്ളക്കുറിച്ചിയിൽ എത്തിച്ചിരിക്കുന്നത്.. മനുഷ്യ ശരീരത്തിന് ഹാനികരമായ രാസവസ്തുവാണ് മെഥനോൾ എന്ന മീതൈൽ ആൽക്കഹോൾ എന്നതാണ് എടുത്ത് പറയേണ്ടത്.
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)